Friday, January 28, 2011

ദില്ലീ ദിവാനീ - 2


ദില്ലി കാഴ്ചകൾ തുടരുന്നു

പറാത്താ വാലാ

ദില്ലിയിലെ ചില രുചിക്കാഴ്ചകൾ
ഇത് പറാത്താ വാലീ ഗലി...

പഴയ ദില്ലിയിലെ ചാന്ദിനീ ചൌക്കിനു മദ്ധ്യത്തിലുള്ള ഇടുങ്ങിയതും തിരക്കുള്ളതുമായ ഒരു ഗലി

ഗലിയ്ക്കു വശങ്ങളിൽ തട്ടുകട നടത്തുന്ന ഈ കൂട്ടരാണ് പറാത്താ വാലകൾ

ഈ പറാത്താ കച്ചവടക്കാർ ചില്ലറക്കാരല്ല...ജവഹർലാൽ നെഹൃ, ഇന്ദിരാ ഗാന്ധി മുതൽ അക്ഷയ് കുമാർ വരെയുള്ളവർ ഇവിടുത്തെ സ്ഥിരം പറ്റുകാർ ആയിരുന്നത്രേ..!

ആ മീഠീ ലസ്സി കഴിച്ചാൽ ആരായാലും ഇവരുടെ സ്ഥിരം കുറ്റിയാകും ! നൂറോളം വ്യത്യസ്ത പറാത്തകൾ ഈ ശുദ്ധ വെജിറ്റേറിയൻ കടകളിലുണ്ട് !

അവിടെ നിന്നു കുറച്ചു മാറി മറ്റൊരു പ്രശസ്ത ഭക്ഷണ ശാലയാണ് കരീം ഹോട്ടൽ, മുഗൾ ചക്രവർത്തിമാരുടെ ആസ്ഥാന പാചകക്കാരുടെ കുടുംബം വഹ !
ജമാ മസ്ജിദിനു സമീപമുള്ള റോഡിൽ നിന്ന് കെട്ടിടങ്ങൾക്കിടയിലൂടെ ഇരുൾ നിറഞ്ഞ ഇടുങ്ങിയ വഴി കടന്നെത്തിയാൽ...

അറബിക്കഥയിലെ ഏതോ തെരുവിലെത്തിയതു പോലെ തോന്നും, നാലുപാടും മുകളിലും കരീംസ് ഹോട്ടൽ !, വിദേശികളടക്കമുള്ളവർ സീറ്റൊഴിയുന്നതും കാത്ത് ക്യൂ നിൽക്കുന്നതു കാണാം,

തലമുറകൾ കൈമാറി ശ്രീ. സഹീമുദ്ദീന്റെ കൈകളിലാണ് ഇപ്പോൾ കരീംസിലെ മുഗളായ് സ്വാദ്.
ഏഷ്യയിലെ മികച്ച റെസ്റ്റോറണ്ടുകളിലൊന്നായി ടൈംസ് മാഗസിൻ ഇവരെ തെരഞ്ഞെടുത്തിട്ടുണ്ട്.

കൊടികുത്തിയ പാചകക്കാർ മാത്രമല്ല, ആരോരു മറിയാതെ ദില്ലിയെ ഊട്ടുന്നവരുമുണ്ട്.
ഇത് പാവങ്ങളുടെ കരീംസ്

ജമാ മസ്ജിദിനോട് ചേർന്ന് ബിരിയാണി തൂക്കി വിൽക്കുന്നവർ,
(സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കഴിക്കുക)

ഏതു പാതി രാത്രിയിലും ഏതു മൂലയിലും കിട്ടുന്ന പാനിപൂരി

ഫുഡ് പാത്ത് പാവു ഭാജി

കളർഫുൾ നാരങ്ങ സോഡാ (ങ്ങള് സോഡാ കുടിച്ചോ, പക്ഷേങ്കില് ഗോട്ട് എടുക്കാൻ നോക്കല്ലേ !)

നാരങ്ങാ വെള്ളം (വിത്തൌട്ട് സോഡാ !)

ശൂട് കപ്പലണ്ട്യേയ്....കടലാസിൽ പൊതിഞ്ഞ മസാല ചോദിച്ചു വാങ്ങുക.
ആ കലത്തിൽ കനലിട്ടാ‍ണ് ചൂടാക്കുന്നത്


ബീഫ് കരൾ ടിക്ക

പഴയ ദില്ലിയിൽ എവിടേയും ടിക്ക തയ്യാറാക്കുന്നവരെ കാണാം.

തുടരും...

Sunday, January 23, 2011

ദില്ലി ദിവാനീ - 1

രാജ വീഥി

“ദില്ലി, ചർക്കയിൽ നോറ്റെടുത്ത ഖദർ കൊണ്ട് കോട്ടും കോണകവും പാളത്താറും തൊപ്പിയും ധരിക്കുന്ന പഴയ ദരിദ്രവാസി രാഷ്ട്രീയക്കാരുടെ ദില്ലിയല്ല , അവരെ അപ്പാടെ പടിയടച്ച് പിണ്ഡം വെച്ച് ഹൈടെക്കിലും ബ്ലൂചിപ്പിലും കമ്പ്യൂട്ടറിലും ബ്രൈയിൽ ബാങ്കുകളിലുമെല്ലാം രാഷ്ട്രീയ സമസ്യകൾക്കുത്തരം കണ്ടെത്തുന്ന പുതിയ ദില്ലി, കോടികൾക്കൊണ്ട് അമ്മാനമാടുന്ന സമൃദ്ധയായ ഡെൽഹി“...


കരിമ്പൂച്ചകളുടെ അകമ്പടിയിൽ നിരനിരയായി വരുന്ന വെള്ള അംബാസിഡർ കാറുകളിൽ നിന്ന്...


എസ്.പി.ജികൾ നിയന്ത്രിക്കുന്ന ബുള്ളറ്റ് പ്രൂഫ് ബി.എം.ഡബ്ലു കാറുകളിലേക്ക് അധികാരയാത്രകൾ പറിച്ചു നടപ്പെട്ട ദില്ലിയിലെ ചില കാഴ്ചകൾ


അധികാരത്തിന്റെ വീഥി ഇവിടെയാണ്,


ഡൽഹിയിലെ രാജ് പഥ്. രാജവീഥി !


ഭാരത രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഇവിടെയാണ്


രാഷ്ട്രപതി ഭവനു മുമ്പിൽ നിന്നുള്ള രാജ് പഥിന്റെ ദൃശ്യം


രാജ് പഥിന്റെ നല്ലൊരു ദൃശ്യം ഇവിടെ നിന്നാൽ കിട്ടും


പാർലമെന്റും, പ്രതിരോധം ധനകാര്യം അടക്കമുള്ള സുപ്രധാന വകുപ്പുകളുടെ ആസ്ഥാനങ്ങളും ഈ പാതയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.


യന്ത്രത്തോക്കുകൾ കാവൽ നിൽക്കുന്ന ഈ വീഥിയിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ സേനകൾ കവാത്തു നടത്താറ്


ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആഗ്ലോ അഫ്ഗാൻ യുദ്ധത്തിലും ബ്രിട്ടീഷ് ഇന്ത്യയ്ക്കു വേണ്ടി കൊല്ലപ്പെട്ട സൈനികരുടെ ഓർമ്മയ്ക്കായി ബ്രിട്ടീഷുകാരാണ് അഖിലേന്ത്യാ യുദ്ധ സ്മാരകം എന്ന നിലയ്ക്ക് ഇന്ത്യാ ഗേറ്റ് പണിതത്


ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ ഓർമ്മപ്പൂക്കളർപ്പിച്ചാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ എല്ലാ വർഷവും ആരംഭിക്കാറ്

പോരാടുന്നവരും രക്തസാക്ഷികളായവരുമായ ധീരജവാന്മാരുടെ ഓർമ്മകൾക്കു മുന്നിൽ പാച്ചു & ടീംസിന്റെ പ്രണാമം


മുകളിൽ പറഞ്ഞ യുദ്ധങ്ങളിൽ രക്തസാക്ഷികളായവരുടെ പേരുകൾ ഗേറ്റിന്റെ ചുമരിൽ കൊത്തി വെച്ചിട്ടുണ്ട്


രാജ് പഥിൽ നിന്നും ആരംഭിക്കുന്ന സേനാ പരേഡ് ചെങ്കോട്ടയിലാണ് അവസാനിക്കുക.

അവസാനമില്ലാത്ത അധികാര യുദ്ധത്തിന് വേദിയായ ചെങ്കോട്ടയിൽ !

തുടരും...


Friday, January 7, 2011

നെല്ലിയമ്പതിയിൽ ഒരവധിക്കാലത്ത്

നെല്ലിയാമ്പതിയിൽ നിന്നൊരു ദൃശ്യം

Tuesday, January 4, 2011

കുതിരാൻ - N.H.47 ലെ ബർമുഡ ട്രയാങ്കിൾ


അറ്റ്ലാന്റിക് മഹാ സമുദ്രത്തിലെ കുപ്രസിദ്ധ ബർമുഡ ട്രയാങ്കിൾ പോലെ, ദേശീയ പാത 47 ലും ഒരു നിഗൂഢ മേഖലയുണ്ട്, തൃശൂർ ജില്ലയിൽ വടക്കുഞ്ചേരിക്കു സമീപത്തുള്ള കുതിരാൻ ചുരം, പ്രത്യേകിച്ച് അതിലെ ഇരുമ്പുപാലം കഴിഞ്ഞുള്ള തിരിവ്. ബർമുഢ ട്രയാങ്കിൾ ഒന്നും അവശേഷിപ്പിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും പലതും തിരിച്ചു കിട്ടുന്നുണ്ട്, ചിലപ്പോൾ ജീവനില്ലാത്ത ശരീരങ്ങൾ, അല്ലെങ്കിൽ പാതി അവശേഷിപ്പിച്ചവ.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും പ്രധാന രക്തവാഹിനി ധമനികളിലൊന്നായ ഈ ദേശീയ പാതയിലൂടെ ദിവസവും എണ്ണായിരത്തിലധികം ലോറികൾ കോയമ്പത്തൂരിലേക്ക് പോകുന്നുണ്ടെന്നാണ് കണക്ക് !!! സേലം, കോയമ്പത്തൂര് നിന്നും തൃശൂർ, കൊച്ചി വഴി തിരുവനന്തപുരം കടന്നു പോകുന്ന അറുനൂറ്റമ്പത് കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ പാതയിൽ, ഡ്രൈവർമാർ പേടിക്കുന്ന ഒരു ഭാഗം, അത് കുതിരാൻ ആകും ! അവിടെ ആ വളവിൽ അവരുടെ കാലുകളിൽ നിന്ന് വണ്ടി വഴുതി പോകുന്നതു പോലെ തോന്നുമത്രേ !! രാത്രികളിലാണ് കണ്ടാൽ ഭയം തോന്നുന്ന വമ്പൻ കണ്ടൈനർ ലോറികൾ കുതിരാൻ കടന്നു പോകാറ്. കുതിരാൻ കടന്ന് വടക്കുഞ്ചേരിയിലെത്തിയാൽ ഡ്രൈവർമാർ വീട്ടിലേക്കു വിളിച്ച് ആശ്വാസത്തോടെ പറയുന്നു ‘കുതിരാൻ താണ്ടി‘, മലമ്പുഴയിലേക്കു ടൂറു പോയ വിദ്യാർത്ഥികളോട് വീട്ടിൽ നിന്ന് അമ്മമാർ വിളിച്ചു ചോദിക്കുന്നു കുതിരാൻ കടന്നോ ?.

ദേശീയ പാത വരുന്നതിനു മുമ്പേ യാത്രക്കാരുടെ പേടി സ്വപ്നമായിരുന്നു ആ ഭാഗം, മുപ്പതോളം വർഷങ്ങൾക്കു മുമ്പെ, ഒന്നു തെറ്റിയാൽ നരകത്തിലെത്തുന്ന തരത്തിൽ അപകടം പിടിച്ച ഇടുങ്ങിയ പാതയായിരുന്നു അവിടെ ഉണ്ടായിരുന്നതെന്ന് പഴമക്കാർ ഓർക്കുന്നു. ദേശീയ പാത വന്നപ്പോഴും കഥകൾക്കു വലിയ മാറ്റമില്ല. ഒരപകടം ഏതാണ്ടെല്ലാ ദിവസവും കുതിരാൻ ചുരത്തിലൂടെ ചൂളമടിച്ചു വീശുന്നു. ഇന്നത്തെ പേര് തന്റേതാകരുതേ എന്ന് ഓരോ ഡ്രൈവറും കുതിരാനിലെ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കാണിക്കയിട്ടു പ്രാർത്ഥിക്കുന്നു. ഓരോ പുലർച്ചയിലും പുതിയതായി പ്രത്യക്ഷപ്പെടുന്ന മുഖം ചുളിഞ്ഞ വാഹനങ്ങൾ അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

ഈ ഭാഗത്തെ അപകടങ്ങളുടെ ഒന്നാമത്തെ കാരണം ഈ റോഡിന്റെ തകർന്ന അവസ്ഥ തന്നെയാണ്, അതിന്റെ കൂടെ മേൽ പറഞ്ഞ വളവിലുള്ള അശാസ്ത്രീയമായ ചെരിവ് കൂടിയാകുമ്പോൾ അപകട സാധ്യത പ്രവചനാതീതമാകുന്നു. ചുരവും ചെരിവും ഗട്ടറും വിധവകളെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. അതിനാൽ ഇരുമ്പുപാലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള ആ തലയോട്ടി ചിഹ്നം മറ്റേതു സൂചനാ ബോർഡിനേക്കാളും യാത്രക്കാരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു.

അർദ്ധരാത്രിയിൽ ആറു മണിക്കൂറിലധികം കുതിരാനിലെ കാനനപാതയിൽ കുടുങ്ങിപ്പോയ ഒരു യാത്ര അടുത്തുണ്ടായി, അമ്പതു ടണ്ണിലധികം ഭാരമുള്ള ഒരു സിമന്റു കണ്ടൈനർ ഇരുമ്പു പാലത്തിനു സമീപം മറിഞ്ഞു. യാത്ര തുടരാനോ മടങ്ങാനോ കഴിയാതെ സമയത്തെ പഴിച്ചപ്പോൾ സഹയാത്രിക പറഞ്ഞത് - ഈ രാത്രി കഴിഞ്ഞാലും നമ്മൾക്കൊരു ജീവിതമുണ്ടാകും, ആ ടാങ്കറിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കോ? അവർക്ക് ഈ രാത്രിക്കു ശേഷം ഇനിയൊരു ജീവിതമേ ഉണ്ടാകില്ലല്ലോ ?

അപകടത്തിന്റെ ചില ദൃശ്യങ്ങൾ ഇതോടൊപ്പം പോസ്റ്റുന്നു, അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതശരീരത്തിന്റെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. കാണാൻ തയ്യാറുള്ളവർ മാത്രം ഇതു വഴി വരാം.


കുതിരാനിൽ പൊലിഞ്ഞവർക്ക് നിത്യശാന്തി നേർന്നു കൊണ്ട്....

Monday, January 3, 2011

ആർട്ടിസ്റ്റ്









Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP