Wednesday, December 22, 2010

ശില്പികൾ

തൃശൂർ ജില്ലയിലെ കുന്നംകുളം - ഗുരുവായൂർ റോഡിൽ ആർത്താറ്റു പള്ളിക്കു സമീപം കുറുക്കൻ പാറ എന്നൊരു സ്ഥലമുണ്ട്

പേരു പോലെ പാറകളുള്ള ഒരു പ്രദേശം, ഇവിടെയുള്ള ഓല ഷെഡുകളിലിരുന്ന്..

ചില പ്രശസ്തരല്ലാത്ത ശില്പികൾ ഇവിടെയെത്തുന്ന നീളൻ കല്ലുകളിൽ നിന്ന്...

ജനതയുടെ ജീവിതങ്ങളെ സ്വാധീനിക്കുന്ന ദൈവങ്ങളെ വരെ സൃഷ്ടിക്കുന്നു

വിശ്വാസങ്ങളിലധിഷ്ഠിതമായ കണക്കുകൾ അളന്ന്...

കാവി നിറത്തിൽ അടയാളങ്ങളിടുന്നു...

കാലം കല്ലു ചെത്തിന്റെ കോലവും മാറ്റി, കട്ടറുകളാണിപ്പോൾ കാര്യക്കാർ...

നിര നിരയായി കട്ടു ചെയ്തത് എളുപ്പത്തിൽ അടർത്തിയെടുക്കുന്ന ജോലിയെ ഇപ്പോൾ പഴയ കല്ലുളിക്കുള്ളൂ...! നോക്കിനിൽക്കേ കല്ലിൽ നിന്നൊരു നാഗയക്ഷി തെളിയുന്നു

അടർത്തുമ്പോഴുണ്ടാകുന്ന പാടുകൾ ഇതു പോലെ മിനുക്കി ഇല്ലാതാക്കുകയും ചെയ്യുന്നു,
പണ്ട് മണിക്കൂറുകൾ വേണ്ടി വന്നിരുന്ന ജോലികൾ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ തീരുന്നു...ഈ കൽ‌പ്പൊടികൾക്കിടയിൽ ഒരു മാസ്കും ധരിക്കാതെ ഇവർ ജോലി ചെയ്തു ജീവിതം തീർക്കുന്നു.


ഈയിടെയായി ശിലാശില്പങ്ങളിൽ പൊതുവായി കാണുന്ന രൂപപരമായ ഒരു ഒഴുക്ക് കലാശൈലിയുടെ പ്രത്യേകതയാണെന്നാണ് ഈയുള്ളവൻ ധരിച്ചിരുന്നത്, എന്നാൽ അത് മെഷീൻ കട്ടിങ്ങിന്റെ സൃഷ്ടിയാണെന്ന് ഇപ്പോഴല്ലേ മനസ്സിലാ‍യത് !

ദേവീ ദേവ ശില്പങ്ങളുടെ കണ്ണ് അവസാനം മാത്രമാണത്രേ കൊത്തുക, ഇതിനെ കണ്ണു തുറക്കൽ ചടങ്ങെന്നാണു പറയുക, സ്വർണ്ണ സൂചി ഉപയോഗിച്ചാണത്രേ കണ്ണു തുറക്കാറ്..!
പ്രധാന ഘട്ടങ്ങളിൽ അവർ പാരമ്പര്യ രീതികൾ തന്നെ ഉപയോഗിക്കുന്നു. ഹൈന്ദവാചാരങ്ങൾക്കുള്ളവ മാത്രമല്ല...

ജന്മപാപങ്ങൾ കഴുകിക്കളഞ്ഞ് മനുഷ്യനെ ക്രിസ്തുവിനോട് ചേർക്കുന്നതിനുള്ള മാമോദീസ തൊട്ടിയും ഇവർ നിർമ്മിക്കുന്നുണ്ട്

മോക്ഷം തേടിയുള്ള ജീവിതയാത്രയിൽ ഇരുൾ മാറ്റി തരുന്ന പ്രതീകങ്ങളെയും.....

മത്സരത്തിനും അഹങ്കാരത്തിനുമൊടുവിൽ നിസ്സാരനായ മനുഷ്യൻ ഖിയാമത്ത് നാളിനായി ഖബറിൽ കാത്തു കിടക്കുമ്പോൾ അടയാളം വെയ്ക്കാനുള്ള മീസാൻ കല്ലുകളും....

മാത്രമോ, ഒരു തത്വചിന്തയ്ക്കും കീഴ്പെടാത്ത അടുക്കള ഭരണത്തിനുള്ള ഉപകരണങ്ങളും ഇവർ നിർമ്മിക്കുന്നു.

ശില്പങ്ങളെ പോലെ ശില്പികളും പല സമുദായത്തിൽ നിന്നുള്ളവരാണ്.

കല്ലിൽ കവിത കൊത്തുന്ന കുറുക്കൻ പാറയിലെ അപ്രശസ്തരായ കലാകാരന്മാർക്ക് അഭിവാദ്യങ്ങളോടെ...


നന്ദി

Thursday, December 9, 2010

മാഷ്






Saturday, December 4, 2010

തീരാ മഴ

നാടൊട്ടുക്ക് മഴയാണ് .
മഴയും തണുപ്പും ഓർമ്മകളെ പിന്നോട്ടടിക്കുന്നു...

ജൂണിലെ മഴ നനഞ്ഞ് സ്കൂളിൽ പോയത്...

ഒരു കുടക്കീഴിലും നനയാൻ കൊതിച്ച ആദ്യ പ്രണയം...

നനഞ്ഞൊട്ടിയ യാത്രകൾ...

നമ്മൾ മഴയെ സ്നേഹിക്കുന്നത് ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ പെട്ടതു കൊണ്ടാണ്

മഴയത്ത് ഇറങ്ങി നടക്കുമ്പോൾ വിലകൂടിയ ചെരിപ്പിനെക്കുറിച്ചോർത്തായിരുന്നു എനിക്കാധി.

Friday, December 3, 2010

മുംബൈ ഡയറീസ് - 4

മുംബൈ കാഴ്ചകൾ തുടരുന്നു...

മുംബൈ വാസം കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ മനസ്സിൽ നഗരത്തിന്റെ പ്രതീകമായി മായാതെ നിൽക്കുന്ന ചില ദൃശ്യങ്ങളുണ്ട്
മുംബൈ കോർപ്പറേഷന്റെ ഈ കെട്ടിടം പോലെ

മുംബൈ സർവ്വകലാശാലയിലെ മീരാബായ് ടവർ പോലെ

നഗരതിരക്കുകൾക്കിടയിലെ വിസ്മയമായ പ്രിൻസ് ഓഫ് വെയിത്സ് മ്യൂസിയം പോലെ

ആശ്ചര്യപ്പെടുത്തുന്ന ഷോപ്പിംഗ് മാളുകൾ

വഴിയോര കച്ചവടക്കാഴ്ചകൾ

ആളെക്കൊല്ലിയെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ‘ബെസ്റ്റ്’ ബസ്സുകൾ

ഓടേണ്ട പരിധി പിന്നിലെഴുതി വെച്ചിട്ടുള്ള കേബുകൾ...

നരച്ച താടിക്കാർ....
നഗരത്തിൽ രണ്ടു തരം ടാക്സിക്കാറുകളുണ്ടത്രേ.. മുകളിൽ കാണുന്നതു പോലെ കാലാ പീലാ കളറിലുള്ള സാദാ കാറുകളും, നീലയും ചാരക്കളറും നിറത്തിലുള്ള ശീതീകരിച്ച ടാക്സികളും, അവയ്ക്ക് മീറ്റർ നിരക്കും കൂടുതലാണ്..

കടലിനു നടുവിലെന്ന പോലെ നിൽക്കുന്ന ഹാജി അലി ദർഗ്ഗ

ഒടുക്കം കാണാത്ത ഗല്ലികൾ

ഗ്ലാമറിന്റെ വെള്ളി വെളിച്ചത്തിനിടയിലും ഇരുൾ മൂടിക്കിടക്കുന്ന ചില സ്ഥലങ്ങൾ


രണ്ടു നില ബസ്സുകൾ ഓടുന്ന നിരത്തുകൾ

ഫോർട്ടിലെ, പഴമയുടെ പ്രൌഡി വിളിച്ചോതുന്ന ഫുട്പാത്തുകൾ...

റീഗൾ തീയേറ്റർ പോലെയുള്ള രാജ്യപ്രശസ്ത സിനിമാ തീയേറ്ററുകൾ

ജുഹുവിലെ സെലിബ്രിറ്റികൾ അല്ലെങ്കിൽ സിനിമയിൽ ഭാഗ്യമന്വേഷിച്ച് നഗരത്തിൽ താമസിക്കുന്നവർ.
അങ്ങനെ മായ്ക്കാൻ കഴിയാതെ മനസ്സിൽ തങ്ങി നിൽക്കുന്ന കാഴ്ചകൾ നിരവധിയാണ്.
ഇയർ ഫോണിലൂടെ ആരോടൊക്കെയോ കലഹിച്ചു നീങ്ങുന്ന സുന്ദരിമാരും സുന്ദരന്മാരും, ഏതുനേരവും പരസ്യമായി പ്രണയിക്കുന്നവർ, കൂളിംഗ് ഗ്ലാസും വെളുത്ത യൂണിഫോമുമിട്ട ട്രാഫിക് പോലീസുകാർ, ഫുട്പാത്ത് കച്ചവടക്കാർക്കിടയിലൂടെ നീങ്ങുന്ന പുതിയ മോഡൽ ബെൻസ് കാർ...
മുംബൈയിൽ കാഴ്ചകൾക്ക് അവസാനമില്ല. എന്നാലും ഇത്തവണത്തെ മുംബൈ കാഴ്ചകൾ ഇവിടെ അവസാനിക്കുന്നു.
നന്ദി.

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP